Monday, December 26, 2011

ഒരു ഓര്‍മ്മ ചിത്രം

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ലെ FCC ലൈബ്രറി യില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് 2009 ജൂലൈ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പ് ശ്രദ്ധയില്‍ പെട്ടത് .അതില്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ്‌ എഴുതിയ "ആ ഫോട്ടോക്ക് പിന്നില്‍" എന്ന കോളം എന്നെ 18 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി .....ആ ചിത്രമാണ്‌ എന്നെ ഇന്നു ഞാന്‍ നിലനില്‍ക്കുന്ന തൊഴിലിലേക്ക് എത്തിച്ചത് .എന്നെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആക്കിയത് . 
അന്ന് ഞാന്‍ ബിരുദത്തിനു പഠിക്കുന്ന കാലം കൃത്യമായി പറഞ്ഞാല്‍ 1994 നവംബര്‍ 25 .അന്ന് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ അറിയാന്‍ റേഡിയോ ആണ് പ്രധാന മാര്‍ഗം. വിശതമായ വാര്‍ത്തകള്‍ അറിയാനുള്ള ഏക മാര്‍ഗം പത്രങ്ങള്‍ ആയിരുന്നു . നവംബര്‍ 26 ന്റെ പത്രങ്ങള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ആയിട്ടായിരുന്നു പുറത്തിറങ്ങിയത് . കുത്തുപറമ്പില്‍ വെടിവെപ്പ് 5 പേര്‍ മരിച്ചു .....മാതൃഭൂമി പത്രമായിരുന്നു അന്ന് വീട്ടില്‍ വരുത്തിയിരുന്നത് .ഒന്നാം പേജില്‍ തന്നെ മധുരാജിന്റെ ചിത്രങ്ങളും അത് നേരില്‍ കണ്ട അനുഭവ കുറിപ്പും ....ചിത്രങ്ങള്‍ കണ്ണില്‍ നിന്നും മായാതെ കിടന്നു .അന്ന് രക്തത്തില്‍ കുറച്ചധികം ചുവപ്പുള്ള കാലവും. ആ സംഭവത്തിന്റെ ദൃക് സാക്ഷികള്‍ എല്ലാം പത്ര ഫോട്ടോഗ്രാഫര്‍ .പിന്നീടുള്ള ദിവസങ്ങളില്‍ പത്ര ഫോട്ടോഗ്രാഫര്‍ മാര്‍ പത്ര താളുകളില്‍ നിറഞ്ഞു നിന്നു.പ്രത്യേകിച്ചും ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ്‌ നെ .അന്ന് മുതലാണ് ഞാന്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത് .ആ വഴിയെ പോകണമെന്ന ആഗ്രഹം എന്നെ ഒരു ലക്‌ഷ്യം ഉണ്ടാക്കാന്‍ സഹായിച്ചു . ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഒട്ടും സമ്മതമല്ലായിരുന്നു .സ്വന്തം സ്കൂള്‍ല്‍ അധ്യാപകന്‍ ആകണം എന്നുള്ളതായിരുന്നു വീട്ടുകാരുടെ ആഗ്രഹം .എന്നാല്‍ എന്റെ തീരുമാനം ഉറച്ചതാകുമെന്നു അവര്‍ക്കറിയാം എന്നുള്ളതിനാല്‍ സമ്മതിച്ചു എന്നാല്‍ ഒരു നിബന്ധന വച്ചു. ബിരുദാനന്തര ബിരുദം കഴിയാതെ ഒന്നിനും പോവരുത്. വാക്ക് ഞാന്‍ പാലിച്ചു . ബിരുദാനന്തര ബിരുദത്തിനു ഞാന്‍ ചേര്‍ന്നു.മനസ്സില്‍ പത്ര ഫോട്ടോഗ്രാഫര്‍ ആവണമെന്ന് ഉറച്ചു നിശ്ചയിച്ചു .2 വര്‍ഷം കഴിഞ്ഞു . 1996 .....അടുത്ത വര്‍ഷം എന്റെ MA തീരുകയാണ് .തെയ്യാരെടുപ്പുകള്‍ തുടങ്ങി . ഒരു ദിവസം ഞാന്‍ മധുരാജ്‌ നെ കാണാനായി കണ്ണൂരിലെ മാതൃഭൂമി ഓഫീസി ല്‍ പോയി .ആദ്യമായി ഒരു പത്ര ഓഫീസി ല്‍ കയറുകയായിരുന്നു അന്ന് . ആദ്യമായി ഒരു പത്ര ഫോട്ടോഗ്രാഫര്‍ നെ നേരിട്ട പരിചയപെടുന്നതു മധുരാജിനെ ആയിരുന്നു .അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്നേഹപുര്‍വമായ പെരുമാറ്റം ഇന്നും എന്നും ഞാന്‍ എന്റെ മനസ്സില്‍ സുക്ഷിക്കുന്നു .മാതൃഭൂമി പരസ്യം ചെയ്യുമെന്നു അപ്പോള്‍ അപേക്ഷിച്ചാല്‍ മതി എന്നും പറഞ്ഞുതന്നു .പിന്നീട ആ പരസ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഞാന്‍ . തുടര്‍ന്നു ഞാന്‍ ഒരു പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ടര്‍ ആയി പാര്‍ട്ട്‌ ടൈം ജോലി തുടങ്ങി . കു‌ടെ ഒരു പാരലല്‍ കോളേജ് ല്‍ അധ്യാപനവും . എന്റെ അവസാന വര്‍ഷ MA യുടെ പരീക്ഷകിടയിലാണ് മാതൃഭൂമി യില്‍ ഫോടോഗ്രഫേറെ വേണമെന്ന പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടത് .ഞാന്‍ കാത്തിരുന്ന ദിവസം .അപേക്ഷിച്ചു.... പരീക്ഷ ...ഇന്റര്‍വ്യൂ ......പ്രാക്ടിക്കല്‍ ഇങ്ങിനെ കുറെ ഏറെ കടമ്പകള്‍ക്ക് ശേഷം ഞാന്‍ ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആയി ....
MA യുടെ അവസാന പരീക്ഷയായ വൈവ കഴിഞ്ഞ ദിവസം തന്നെ കോട്ടയത്ത്‌ അക്ഷര നഗരിയിലേക്ക് തീവണ്ടി കയറി .......എന്റെ ലക്ഷ്യത്തില്‍ ഞാന്‍ എത്തിയ ദിനം ......1997 ഒക്ടോബര്‍ 16 .കോട്ടയത്ത്‌ ജോയിന്‍ ചെയ്തു വെങ്കിലും പരിശിലനം അനന്തപുരിയില്‍ ആയിരുന്നു .രണ്ടു വര്‍ഷത്തെ തീവ്രമായ മാതൃഭൂമി യിലെ പരിശിലനം എന്നെ ചങ്കുറപ്പുള്ള, ആരുടെ മുന്നിലും തലകുനിക്കാത്ത ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആക്കി മാറ്റി എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അതിനു രാജന്‍ പൊതുവാള്‍ എന്ന പ്രിയപ്പെട്ട ഫോട്ടോ എഡിറ്റര്‍ നോട് ഏറെ കടപ്പെട്ടിരിക്കുന്നു ........15 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു ......ഇന്നും അദ്ദേഹം പരിശിലന കാലത്ത് പറഞ്ഞു തന്ന പലതും ഞാന്‍ മറക്കാതെ പിന്‍തുടരുന്നു ........ എന്നെ ഞാന്‍ ആക്കിയ എല്ലാരോടും ഉള്ള സ്നേഹം ഞാന്‍ മനസ്സില്‍ സുക്ഷിക്കു
ന്നു

Wednesday, October 26, 2011

ഈജിപ്ത് യാത്രാ കുറിപ്പ്

വലെറിയ ഗായികയാണ് .....പാടാനായി ഒരു മ്യൂസിക്‌ ട്രൂപ് നൊപ്പം ഈജിപ്തില്‍ എത്തിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ആയ മുഹമ്മദുമായി പരിചയപ്പെടുന്നത് .....ആ പരിചയം വളര്‍ന്നു പ്രണയമായി ....എനിക്ക് കേള്‍ക്കാനായി മുഹമ്മദിന് വേണ്ടി അവള്‍ ഒരു റഷ്യന്‍ പ്രണയഗാനം പാടി ...ഇന്നവള്‍ ഏറെ സന്തോഷത്തിലാണ് .....ഇന്നത്തെ അവളുടെ സന്തോഷത്തിനു ഒരു കാരണം കുടിയുണ്ട് ....അവളുടെ അച്ഛനും അമ്മയും ഇന്ന് റഷ്യ യില്‍ നിന്നും വരുന്നു .....അവരെ സ്വീകരിക്കാന്‍ വാങ്ങിയ ബൊക്കെ കൈയ്യില്‍ നിന്നും താഴെ വച്ചിട്ടില്ല .....യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ വലെറിയ ചോദിച്ചു "ഇനി എപ്പോഴാ ഇവിടേക്ക് ?" 
ഞാന്‍ പറഞ്ഞു അറിയില്ല എന്നെങ്കിലും....
അവള്‍ പറഞ്ഞു "വരണം അടുത്ത തവണ ഭാര്യയും മോളുമോത്ത് വരണം .....വരുമ്പോ എനിക്കൊരു ഇന്ത്യന്‍ സാരി കൊണ്ടുതരണം ...സാരിയുടുത്ത ഇന്ത്യന്‍ സ്ത്രീകളെ എനിക്കേറെ ഇഷ്ടമാണ്

Monday, September 26, 2011

എമിലി (യാത്രാ കുറിപ്പ് )


ഈജിപ്തിലെ ആര്‍ഭാടം നിറഞ്ഞ ഒരു പഞ്ചാനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കിടയിലാണ് ഞാന്‍ അവളെ പരിചയപ്പെട്ടത്‌ .ശരീരം വഴങ്ങുന്നില്ലെങ്കിലും അറിയാവുന്ന തരത്തില്‍ നൃത്തം ചെയ്ത് ക്ഷീണിച്ച് ( നൃത്തം എന്ന് അതിനു പറയാവോ എന്ന് എനിക്ക് അറിയില്ല ) ഒരു സോഫയില്‍ തളര്‍ന്നു ഇരിക്കുകയായിരുന്നു ഞാന്‍ .
" എനിക്ക് ഒരു ഫോട്ടോ എടുത്തു തരാമോ ?"
ഒരു കുഞ്ഞു ക്യാമറ എനിക്ക് മുന്നില്‍ നീട്ടി അവള്‍ ചോദിച്ചു.
അവള്‍ നൃത്തം ചെയ്യുന്ന കുറച്ചു ചിത്രങ്ങള്‍ ഞാന്‍ എടുത്തു .
ക്യാമറ തിരികെ വാങ്ങാന്‍ വന്നപ്പോള്‍ അവളുടെ ചോദ്യം " നീ ഇന്ത്യനാണോ ?"
അതെ ....ഞാന്‍ തലയാട്ടി
അവള്‍ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു
"എന്റെ പേര് എമിലി .ഞാന്‍ ഇന്ത്യ യെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട് ."
അറബ് ഡാന്‍സ് വേഷത്തിലാനെങ്കിലും ചര കണ്ണും സ്വര്‍ണ മുടിയുമുള്ള അവളെ കണ്ടാല്‍ അറിയാം അവളൊരു റഷ്യ കരിയനെന്നു
അവള്‍ പറഞ്ഞു
ഇന്ത്യ എനിക്ക് ഏറേ പ്രിയപ്പെട്ട രാജ്യമാണ് .അവിടുത്തെ ഹിന്ദു ദൈവങ്ങള്‍ സാരി എല്ലാം എനിക്ക് ഇഷ്ടമാണ്.
ഇന്ത്യന്‍ വധുവിനെ പോലെ ചുവന്ന സാരി ഉടുത്ത സരസ്വതി യെ ആണ് എനിക്ക് ഏറേ ഇഷ്ടം .
പിന്നെ ഉടുക്ക് കൊട്ടി നൃത്തം ചെയ്യുന്ന ശിവ ഭാര്യ പാര്‍വതി ദുര്‍ഗ ഗണേശ ...ശിവന്റെ തലയിലെ ഗംഗ നദി എല്ലാം എനിക്ക് നല്ല പരിചയമാണ് .
നീ ഇന്ത്യ യില്‍ വന്നിട്ടുണ്ടോ? ഞാന്‍ ചോദിച്ചു
ഇല്ല....
ഒരുപാട് വായിച്ചിട്ടുണ്ട് ,
എന്റെ കുട്ടുകാര്‍ ഇന്ത്യ യില്‍ വന്നപ്പോള്‍ രണ്ടു സാരി വാങ്ങിപ്പിച്ചു .അത് ധരിക്കാന്‍ അറിയില്ലെങ്ങിലും ശരീരത്തില്‍ ചുറ്റി ഞാന്‍ കണ്ണാടിക്കു മുന്‍പില്‍ നിക്കാരുണ്ട്.
അവള്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു ..
എനിക്ക് ഇന്ത്യക്കാരുടെ ഇരുണ്ട നിറം ഇഷ്ടമാണ് ,പിന്നെ ഇന്ത്യന്‍ വധുക്കള്‍ നെരുകയ്യില്‍ വെക്കുന്ന ചുട്ടി , വള മാല എല്ലാം ...
ഹിന്ദി സിനിമ ഞാന്‍ കാണാറുണ്ട് ,ഐശ്വര്യ റായി യെ കാണാന്‍ എന്ത് ഭംഗിയാ അല്ലെ ?
ഷരുക് ഖാനെയും അമിതാബ് ബച്ചനെയും എനിക്ക് ഇഷ്ടമാണ് .നിങ്ങളുടെ നിറം കിട്ടാന്‍ ഞാന്‍ എന്നും വെയില് കൊളളും പക്ഷെ എന്റെ നിറം മാറുന്നില്ല.
ഒരു പരാതി യുടെ സ്വരമായിരുന്നു ആ വാക്കുകളില്‍ .
ബ്രഹ്മ വിഷ്ണു പിന്നെ ഒരു ദൈവം കൂടിയുണ്ടല്ലോ നിങ്ങള്‍ക്ക് "ത്രിമുര്‍ത്തികള്‍" ആയിട്ട? "ത്രിമുര്‍ത്തികള്‍" ശരിക്കും ആ വാക്ക് എന്നെ അതിശയിപ്പിച്ചു .ഞാനും ആ മുനാമത്തെ ദൈവത്തിന്റെ പേരിനായി തിരഞ്ഞു .ഒരു ഇന്ത്യ കാരന്‍ എന്നാ നിലക്ക് ശരിക്കും ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി ."മഹേശ്വര " അവള്‍ തന്നെ ആ പേര് ഓര്‍ത്തെടുത്തു .
പിന്നെ സംസ്കൃതത്തിലുള്ള ഗായത്രി മന്ത്രം വളരെ ഉച്ചാരണ ശുദ്ധിയോടെ അവള്‍ ചൊല്ലിതന്നു.
ഇത്രയും കാര്യങ്ങള്‍ ഇന്ത്യ യെ കുറിച്ച പഠിക്കണമെങ്കില്‍ അവള്‍ക്ക് എന്തെങ്കിലുമൊരു പൂര്‍വിക ബന്ധം ഇന്ത്യ യുമായി ഉണ്ടായിരിക്കും ഞാന്‍ ഉറപ്പിച്ചു .അതറിയാനായി ഞാന്‍ അവളുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു .
റഷ്യ യിലെ രോസ്ലാവല്‍ എന്ന ഒരു ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്‌ .അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു .പിന്നീടു ഒരു സേല്‍സു ഗേള്‍ ആയി അമ്മ ദെസ്നോഗ്ര്സ്ക് എന്ന നഗരത്തിലേക്ക് വന്നു .കുടെ അവളും .ഗ്രാമത്തിലെ വീട്ടില്‍ മുത്തശി മാത്രമായി .അമ്മയ്ക്ക് ഒരു സഹോദരി ഉണ്ട് അവര്‍ക്ക് ഒരു മകനും .അവനു 18 വയസായപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നു.റഷ്യ യില്‍ ആണ്‍ കുട്ടികള്‍ 18 വയസായാല്‍ ഒന്നോ രണ്ടോ വര്ഷം സൈനീക സേവനം നിര്‍ബന്ധമാണ്‌ .എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അതിനു ഇളവു കിട്ടു .
അമ്മയുമോത്തുള്ള നഗരത്തിലെ ജീവിതം ..വിദ്യാഭ്യാസം.. റഷ്യന്‍ ഭാഷയില്‍ ബിരുദം നേടി അവിടെ ഒരു സ്കൂള്‍ ഇല അദ്യാപികയായി.
ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു
എനിക്ക് അദ്യാപക ജോലി ഇഷ്ടമല്ല.
ഇന്ത്യയെ പോലെയല്ല ,കുട്ടികള്‍ അദ്യാപകരെ ബഹുമാനിക്കില്ല .ഇന്ത്യ യില്‍ മാതാ പിതാ കഴിഞ്ഞാല്‍ ഗുരുവിനല്ലേ സ്ഥാനം ?
അവളുടെ ഓരോ വാക്കുകളും എന്നെ അതിശയിപ്പിക്കുകയായിരുന്നു .എത്ര സുന്ദരമായാണ് അവള്‍ ഇന്ത്യ യെ മനസിലാക്കിയിരിക്കുന്നത് .
അവള്‍ പറഞ്ഞു
മുത്തശ്ശി മാത്രമാണ് ഇപ്പോ ഗ്രാമത്തില്‍ .മുത്തശി നന്നായി തയിക്കും .എനിക്ക്കുഞ്ഞു നാളില്‍ ഉടുപ്പുകളൊക്കെ തയിച്ചു തരാറുണ്ട് .അവിടെ കൃഷി ഉണ്ട് കുറേമൃഗങ്ങളെയൊക്കെ മുത്തശി വളര്‍ത്തുന്നുണ്ട് .അമ്മ പലവട്ടം വിളിച്ചതാ..എന്നാല്‍ അതൊന്നും വിട്ടു നഗരത്തില്‍ വരാന്‍ മുത്തശി തയ്യാറല്ല .
ശരിയാ ..അവളുടെ മുത്തശി മാത്രമല്ല ലോകത്തിലെ എല്ലാ മുത്തശി മാരും ചിലപ്പോള്‍ അങ്ങിനെ ആയിരിക്കും .ഞാന്‍ എന്റെ മുത്തശി യെയും ഓര്‍ത്തു .അച്ഛനേം അമ്മയേം ഓര്‍ത്തു ....അവര്‍ക്ക് ആ കുഞ്ഞു ലോകം വിട്ടു എങ്ങും പോകാന്‍ ഇഷ്ടമല്ല .രാജ്യങ്ങള്‍ തമ്മില്‍ ദുരം ഉണ്ടെങ്കിലും ഇവരുടെ മനസുകള്‍ തമ്മില്‍ ദുരം ഉണ്ടാവില്ല .
അവളുടെ നാട്ടിലെ ആണവ വൈദ്യുത നിലയത്തെ കുറിച്ചും അവള്‍ പറഞ്ഞു " അവിടെ വൈദ്യുതി വ്യവസായമാണ്‌ .പല രാജ്യങ്ങള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നത് അവിടെ നിന്നാണ് ".ഇപ്പോ ജപ്പാനില്‍ സംഭവിച്ചത് പോലെ സംഭവിച്ചാല്‍ ഞങ്ങള്‍ എല്ലാം മരിക്കും .
അവളുടെ വാക്കുകളില്‍ വരാന്‍ പോകുന്ന ഒരു വലിയ വിപത്തിനെ കുറിച്ചുള്ള ആശങ്ക ഉണ്ടായിരുന്നു .
:ഇന്ത്യയില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് സമരം ചെയ്യാം ,ഞങ്ങള്‍ക്ക് അതൊന്നും പറ്റില്ല ."
അവള്‍ വാതോരാതെ സംസാരിക്കുകയാണ് .
ഞാന്‍ കേട്ടിരുന്നു
ഇടയ്ക്ക് അവള്‍ ചോദിച്ചു .
എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ?
എനിക്ക് കേട്ടിരിക്കാനാണ് ഇഷ്ടം
അവള്‍ എന്നെ കുറിച്ച് ചോദിച്ചു
ഭാര്യ ,നാലു വയസുകാരി മകള്‍
ഭാര്യക്ക് ഇരുണ്ട നിറമാണോ?
ഞാന്‍ തലയാട്ടി
ഭാര്യയും നിങ്ങളെ പോലെ നന്നായി നൃത്തം ചെയ്യുമോ ?
എന്നെ പോലേ ???? ഞാന്‍ പൊട്ടിച്ചിരിച്ചു .
ശരീരം വഴങ്ങാത്ത എന്റെ ചലനം നൃത്തം ആണെന്ന് അവള്‍ തെറ്റ് ധരിച്ചിരിക്കുന്നു .
ഞാന്‍ പറഞ്ഞു
എന്നേക്കാള്‍ നന്നായി
ഞാന്‍ നന്നായി നൃത്തം ചെയ്യുമെന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ ആളാണ് എമിലി .അതുകൊണ്ട് തന്നെ അവളോട്‌ എനിക്ക് ബഹുമാനം തോനി.മനസ്സില്‍ സന്തോഷവും .
എന്താ അവരെ കൂട്ടാതിരുന്നതു?അവള്‍ ചോദിച്ചു .
ഞാന്‍ ഒരു ടുരിസ്റ്റ് ആയിട്ടല്ല ഈജിപ്തില്‍ വന്നത് ,
ജോലിയുടെ ഭാഗമായിട്ടാണ്. ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആണ് ഞാന്‍.
ഫോട്ടോഗ്രാഫര്‍ ആണെന്നറിഞ്ഞപ്പോള്‍ കൂടുതല് ഫോട്ടോസ് എടുത്തു തരണമെന്നായി എമിലി .
ഞാന്‍ അറബ് വേഷത്തിലുള്ള കുറേ അധികം ചിത്രങ്ങള്‍ എടുത്തു കൊടുത്തു .
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി .
പാര്‍ട്ടി ഹാളിലെ വര്‍ണ്ണ പ്രകാശങ്ങള്‍ക്കുംപാശ്ചാത്യ സംഗീതത്തിന്റെ താളത്തിനും ഒപ്പിച്ച് മദ്യപിച്ചു നൃത്തം ചെയ്തും ജീവിതം ആസ്വദിക്കുകയാണ് എല്ലാവരും .
സമയം ഒരുപാട് വൈകി
നാളെ എനിക്ക് ജോലിയുള്ളതാണ്. ഞാന്‍ പറഞ്ഞു
ഞങ്ങള്‍ സോഫയില്‍ നിന്നും എഴുനേറ്റു .
അവള്‍ പറഞ്ഞു "ഞാന്‍ ഒരിക്കല്‍ ഇന്ത്യയിലേക്ക് വരും .ഇന്ത്യ യില്‍ വന്നു തജ്മഹല്‍ കാണുകയെന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം .
ഞാന്‍ പറഞ്ഞു "സ്വാഗതം "....
അപ്പൊ നമുക്ക് ഇന്ത്യ യില്‍ വച്ച് വീണ്ടും കാണാം
"നീയെടുത്ത ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ ഉള്ളപ്പോ നിന്നെ ഞാന്‍ മറക്കില്ല "അവള്‍ പറഞ്ഞു
കൈകൊടുത്തു കൊണ്ട് പിരിയുമ്പോള്‍ അവള്‍ ഓര്‍മിപ്പിച്ചു
നാളെ ഞാന്‍ തിരിച്ചു പോകും .രാവിലെ 7 മണിക്കാണ് എന്റെ എയര്‍പോര്‍ട്ട് ലേക്കുള്ള ബസ്‌.
എനിക്ക് അവളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ഈജിപ്ഷ്യന്‍ മൊബൈല്‍ നമ്പര്‍ തന്നു .
രാവിലെ വിളിക്കണം .പറ്റിയാല്‍ കാണണം
അങ്ങോട്ട്‌ വിളിക്കാന്‍ മൊബൈല്‍ ല്‍ ബാലന്‍സ് ഇല്ല.നാളെ പോകുന്നത് കൊണ്ട് വീണ്ടും വാങ്ങിയില്ല .
ഞാന്‍ വിളിക്കാം ...തീര്‍ച്ചയായും കാണാം .
ഞാന്‍ റിസപ്ഷ്യന്‍ ല്‍ ഉണ്ടാകും .
ശുഭരാത്രി നേര്‍ന്നു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു ..
രാവിലെ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ സമയം 7.15 ..ഞാന്‍ ചാടി എഴുനേറ്റു .7 മണിക്ക് എമിലിയെ വിളിക്കാമെന്ന് വാക്ക് പറഞ്ഞതാണ്‌ .ഞാന്‍ അലാറം വച്ചതായിരുന്നു .ക്ഷീണത്തിലും ഒരു ബിയറിന്റെ ലഹരിയിലും ഉറങ്ങിപ്പോയി .
അവളുടെ ബസ്‌ വൈകണമേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞാന്‍ റിസപ്ഷ്യന്‍ ലേക്ക് ഓടി .
റിസപ്ഷ്യനില്‍ അവളില്ല .പെട്ടെന്ന് തന്നെ അവള്‍ തന്ന ഈജിപ്ഷ്യന്‍ മൊബൈല്‍ നമ്പര്‍ ലേക്ക് ഡയല്‍ ചെയ്തു .
അങ്ങേ തലയ്ക്കല്‍ നിന്നും ആദ്യം അറബിയിലും പിന്നെ ഇംഗ്ലീഷ് ലും മറുപടി
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ പരിധിക്ക് പുറത്താണ് "..
സൌഹൃദങ്ങളെ അനുഭവങ്ങള്‍ ആക്കാനും അനുഭവങ്ങളെ അക്ഷരങ്ങള്‍ ആക്കാനും ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് .എന്നാല്‍ പിന്നീട വായിച്ചു നോക്കുമ്പോള്‍ ഇഷ്ടപെടാതെ വരികയും കീറി കളയുകയും ആണ് പതിവ് .
ഈ കുറിപ്പ് ഇന്ത്യ യെ സ്നേഹിക്കുന്ന എമിലിക്ക് വേണ്ടി അനുവാദം ചോദിക്കാതെ പ്രസിധികരിക്കുന്നു.....

Friday, August 26, 2011

കനവ്‌ (ഓര്‍മ്മക്കുറിപ്പ്‌ )

മഴക്കാലമായാല്‍ പുഴ കരകവിഞ്ഞ് ഈ വയലില്‍ വെള്ളം കയറും.വെള്ളം കയറി തുടങ്ങുമ്പോ തന്നെ അച്ചാച്ചന്‍ ഒരുക്കങ്ങള്‍ തുടങ്ങും ...ആദ്യം ഈ കവുങ്ങ് പാലം ഒലിച്ചു പോവാതിരിക്കാന്‍ ഈ കാണുന്ന കുറ്റിചെടിയില്‍ കെട്ടിയിടും .പിന്നെ വീടിനു പിറകില്‍ കുന്നിന്‍ മുകളിലുടെ റോഡ്‌ലേക്ക് എത്താന്‍ ഒരു വഴി ഉണ്ടാക്കും. വീടിന്റെ ഈ ഓരോ നടയും മുങ്ങുന്നത് അറിയാന്‍ ഞങ്ങള്‍ കുട്ടികള്‍ ഓരോ നടയിലും കല്ലെടുത്ത്‌ വെക്കും . അങ്ങിനെ ഓരോ നടയും മുങ്ങി വീടിന്റെ മുറ്റത്തിനടുത്തുവരെ വെള്ളം കയറുമ്പോ വീട്ടുകാര്‍ക്ക് പേടിയാണെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷമാണ് .സ്കൂള്‍ ഉണ്ടാവില്ല .വഴ വെട്ടി ചങ്ങാടമുണ്ടാക്കി അവിടെ കളിയ്ക്കാന്‍ വരുന്ന കുട്ടികളെ ഞങ്ങള്‍ വീട്ടു വരാന്തയില്‍ നിന്ന് നോക്കിനില്‍ക്കും .....
വര്‍ഷങ്ങള്‍ കടന്നു പോയി .......
വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇന്ന് ഇവിടെ നിന്ന് ഈ ചിത്രം എടുത്തത്‌ ...അച്ഛച്ചനും അമ്മമ്മയും ഇന്ന് ഞങ്ങള്‍ക്കൊപ്പം ഇല്ല. എന്‍റെ കുട്ടിക്കാലത്തെ അവധിക്കാല ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വര്‍ഷങ്ങളായി പൂട്ടി കിടക്കുന്നു . പണ്ട് ഘന ഗംഭീര ശബ്ദത്തില്‍ തുറന്നിരുന്ന വാതില്‍ ഇന്ന് വിറയാര്‍ന്ന ശബ്ദത്തോടെ തുറക്കുന്നു ...വയസായില്ലയോ ഈ വീടിനും ........അകത്തു ഞങ്ങള്‍ കിടന്നുറങ്ങിയിരുന്ന മുറികളില്‍ ഇന്ന് വവ്വലുകളും കുരങ്ങുകളും താമസമാക്കിയിരിക്കുന്നു ......ചോര്നോലിച് പൊളിഞ്ഞു വീഴാറായ മേല്‍കുര.....എന്നാലും അച്ചാച്ചന്റെയും അമ്മമ്മയുടെയും സ്നേഹം ഇന്നും ആ വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു ..... ഞങ്ങള്‍ അന്ന് നട്ട ചെടികള്‍ മരങ്ങളായി മുറ്റത്ത്‌ പടര്‍ന്നു നില്‍ക്കുന്നു ....നിറയുന്ന കണ്ണുകള്‍ എന്‍റെതു മാത്രമല്ല....ആ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ഓരോരുത്തരുടെയും ....
.

Tuesday, July 26, 2011

ആ കണ്ണില്‍ നിന്നും എന്‍റെ മുഖത്തേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിക്ക് ആ അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ ചൂടുണ്ടായിരുന്നു ..(ഈജിപ്ത് യാത്രാ കുറിപ്പ് )..

എല്ലാവരുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഞാന്‍  തഹ്രിര്‍ സ്ക്വയറില്‍ പോയി ....പോകുന്നത് അപകടമാണെന്ന് എന്റെ കുറെ ഉള്ള ഈജിപ്ത് കാരനായ ഹെന്‍രി പറഞ്ഞിരുന്നു .എന്നാല്‍ റിസ്ക്‌ ഞാന്‍ ഏറ്റെടുതോളം എന്ന വാക്കില്‍ എന്നേം കുടി അവിടെ പോയി ....കുറേ ദൂരത്തു വച്ച് തന്നെ ചെറുപ്പക്കാരായ ഒരു കുട്ടം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഞങ്ങളെ തടഞ്ഞു ..,അവര്‍ പോലീസ് കരെപോലെ ശരീരം പരിശോദിച്ചു .... ഹെന്‍രി യോട് ഈജിപ്തിന്‍റെ ഐഡി കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു ,കാണിച്ചു ..പിന്നെ എന്നോടായി ചോദ്യങ്ങള്‍ ...ഞാന്‍ ബാഗ്‌ ഇല്‍ വച്ച പാസ്പോര്‍ട്ട്‌ എടുക്കാന്‍ തുടങ്ങുമ്പോള്‍ ഏതു രാജ്യമാണെന്ന് ചോദിച്ചു ...ഞാന്‍ പറഞ്ഞു ഇന്ത്യ ....ഇന്ത്യ എന്ന് കേട്ടപ്പോള്‍ അവന്‍ എന്‍റെ പാസ്പോര്‍ട്ട്‌ നോക്കിയില്ല ...അവന്‍ പറഞ്ഞു ഇന്ത്യ ക്കാരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്....ഗാന്ധിജി യെ ഞങ്ങള്‍ ബഹുമാനിക്കുന്നു ....അവരില്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്കൊപ്പം സ്ക്വയരിലെക്ക് നടന്നു ...അമിതാബ് ബച്ചനോടുള്ള ആരാധന യും അവര്‍ മറച്ചുവച്ചില്ല ....കൂട്ടത്തില്‍ എനിക്ക് അവിടെ വരാന്‍ ഉണ്ടായ പേടിയെ കുറിച്ചും സൂചിപ്പിച്ചു ...കൂടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു "നിങ്ങള്‍ ഒരു ഇന്ത്യ കാരനാണ് നിങ്ങളെ ഇവിടെ ആരും ഒന്നും ചെയ്യില്ല ...ഇന്ത്യ ഞങ്ങള്‍ക്ക് ഏറെ പ്രീയപെട്ട രാജ്യമാണ് ...ഞങ്ങള്‍ സമരക്കാര്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് അടുതെത്തി ...പലരോടും സംസാരിച്ചു ....വെടിവെപ്പില്‍ കാല് നഷ്ടപെട്ട മുഹമ്മദിനെ ആ സമരപന്തലില്‍ കണ്ടു ..അവിടെ നാളെ നടക്കുന്ന സമരത്തിനായി ബാനറുകള്‍ ഒരുക്കുന്ന ഒരു കുട്ടം കുട്ടികളെ അവിടെ കണ്ടു ...ബാനറില്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ അവര്‍ എന്നെയും ക്ഷണിച്ചു ....ഞാന്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് എഴുതി ....'ഒരു നല്ല ജനാധിപത്യ രാജ്യമായി ഈജിപ്ത് മാറട്ടെ' എന്ന് ഞാന്‍ ആശംസിച്ചു ...സ്വതന്ത്ര ത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയതിരിക്കട്ടെ എന്ന് ആശംസിച്ചു ....ഈ സമയത്ത് ഒരു വയസായ സ്ത്രീ യുമായി ഒരാള്‍ എന്തോ അറബിയില്‍ പറയുന്നത് കേട്ടു ...ആ സ്ത്രീ എന്‍റെ അടുത്ത് വന്നു തലയില്‍ ചുംബിച്ചു ....ആ കണ്ണില്‍ നിന്നും എന്‍റെ മുഖത്തേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിക്ക് ആ അന്തരീക്ഷത്തിലെ ചൂടിനേക്കാള്‍ ചൂടുണ്ടായിരുന്നു .....ആ  സ്ത്രീ 2011ജനുവരി 25 നു നടന്ന സമരത്തില്‍ മകന്‍ നഷ്ടപെട്ട ഒരു അമ്മയായിരുന്നു .... ....

Monday, July 4, 2011

ഒരേ ഒരു ക്ലിക്കില്‍ സംഭവിക്കുന്നത്‌

മാധ്യമം ആഴ്ചപതിപ്പില്‍ എന്റെ ഇഷ്ടപ്പെട്ട രണ്ടു ചിത്രങ്ങളെ കുറിച്ച് ഞാന്‍ എഴുതിയ ഫീച്ചര്‍ 

Friday, April 29, 2011

സ്റ്റോണര്‍

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി മോട്ടോര്‍ ജി പി റിപ്പോര്‍ട്ട്‌ ചെയ്തത് 

Thursday, March 3, 2011

WAVES ON FIRE

ടോപ്‌ ഗിയര്‍ ഓട്ടോ മൊബൈല്‍ മാഗസിന്‍ നു വേണ്ടി ഹൈഡ്രോപ്ലെയിന്‍ ലോക ചാമ്പ്യന്‍ഷിപ്പ്  റിപ്പോര്‍ട്ട്‌ ചെയ്തത്