Sunday, February 19, 2012

വേഷം

എന്‍റെ ഗ്രാമത്തില്‍ ഇതു തെയ്യങ്ങളുടെ മാസമാണ് ...കാവുകളിലെ തെയ്യപറമ്പുകളില്‍ നിന്നും അലയടിക്കുന്ന ചെണ്ടയുടെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു .കടലുകള്‍ക്കപ്പുറം നടക്കുന്ന തെയ്യത്തിനു കാതങ്ങള്‍ക്കിപ്പുരം ഉറക്കമിളച്ചു നിന്നിട്ട് കാര്യമില്ലെന്നറിയാം .അതുകൊണ്ടാണ് ഉറക്കം വരാത്ത ഈ രാത്രിയില്‍ ഇതു കുറിച്ചിടുന്നത്.


            കത്തുന്ന പന്തങ്ങള്‍ക്ക് മുന്നില്‍ ഉറഞ്ഞുത്തുള്ളി അട്ടസിച്ച് ഓടിവരുന്ന ഭഗവതി കോലം പെണ്‍ കരുത്തിന്റെ പ്രതീകമാണ്‌ .ബലി കോഴിയുടെ കഴുത്തിലെ രക്തം മോന്തി കുടിക്കുന്ന ആ തെയ്യ കോലത്തിനു മുന്നില്‍ നാട്ടുപ്രമാണിമാര്‍ക്കൊപ്പം തൊഴുതു നില്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ..." ദൈവമേ ഈ മനുഷ്യനാണല്ലോ ഇന്നലെ ഞങ്ങള്‍ക്ക് മുന്നില്‍ തമ്പ്രാന്‍ എന്ന് വിളിച്ച് തൊഴുകൈയോടെ നിന്നത് ....ഈ വേഷം അഴിച്ചുവച്ചാല്‍ നാളെയും " 

" പറയാന്‍ മറന്ന പ്രണയം "


എല്ലാവരാലും സ്നേഹിക്കപെടുന്ന  റോസാ പുവേ .....
എനിക്ക് നിന്നെക്കാള്‍ ഇഷ്ടം അലസമായി കാട്ടില്‍ വിരിയുന്ന കുഞ്ഞു കാട്ടുപൂവിനോടാണ്

നിനക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരേണ്ടിയിരിക്കുന്നു

എന്നാല്‍ അവള്‍ക്ക് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍ അവളുടേത്‌ മാത്രമാണ്

നിന്റെ നിറം ഒന്ന് മങ്ങിയാല്‍ നിന്നെക്കാള്‍ നിറം പകരുന്ന മറ്റൊന്ന് നിന്റെ ചട്ടിയില്‍ സ്ഥാനം പിടിക്കും,

എന്നാല്‍ കാടിന്റെ എല്ലാ സ്വതന്ത്രത്തോടും അവള്‍ക്കവിടെ നിര്‍ഭയം കഴിയാം 

കാട്ടു പൂവേ.... 

ഇതു ഞാന്‍ നിന്നോട് " പറയാന്‍ മറന്ന പ്രണയമാണ് "
 

Monday, February 6, 2012

MALAYALA MANORAMA METRO
2012 Feb 6
2011 Tunisian Revolution is called as "Jasmine revolution"...The movement grew over the issues of unemployment, food inflation, corruption, lack of freedom of speech and poor living conditions and overflowed into Egypt where it has been raging.

Sunday, January 15, 2012

ബാലന്‍

ഭാഗം 1
ശത്രു പത്രത്തിന്റെ ആസ്ഥാനത്ത് പുതുതായി തുടങ്ങിയ യുണിറ്റ് ല്‍ ചാര്‍ജ് എടുക്കുംബോഴേ ന്യൂസ്‌ എഡിറ്റര്‍ പറഞ്ഞിട്ടുണ്ട് "നമുക്കിത് വലിയൊരുര ഉത്തരവാദിത്വം ആണ് .അവരുടെ മേല്കൈയുള്ള മേഘലയിലോക്കെ നമ്മള്‍ ഇടിച്ചു കയറണം ." എന്നും അതിരാവിലെ തുടങ്ങുന്ന ഈ ഇടിച്ചു കയറ്റം അവസാനിക്കുമ്പോഴേക്കും പാതിരാത്രി എങ്കിലും ആവും .എന്നാലും സോസ്ഥത ഉണ്ടാവില്ല .ഫോണ്‍ റിംഗ് ചെയ്യുമ്പോഴേ അറിയാം ഏതെങ്കിലും ഒരു അമ്പലത്തില്‍ കൊടിയേറ്റ് ഇല്ലെങ്കില്‍ വാഹനാപകടം അതുമല്ലെങ്കില്‍ പൈപ്പ് ലൈന്‍ പൊട്ടല്‍ അങ്ങിനെ എന്തെങ്കിലുമായി പല രാത്രികളും കടന്നു പോകും.
അന്ന് വളരെയധികം ക്ഷിണിച്ചാണ് ഫ്ലാറ്റ്ല്‍ വന്നു കയറിയത് . ഒന്ന് ഫ്രഷ്‌ ആയി ക്ഷീണം മാറ്റാന്‍ ഒരു മദ്യക്കുപ്പിയും തുറന്നു വച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു .
ഇന്നത്തെ ദിവസവും പോയത് തന്നെ .ശപിച്ചു കൊണ്ട് വാതില്‍ തുറന്നു ..
ബാലന്‍ ...സമാധാനമായി 
ബാലന്‍ മറ്റൊരു പത്രത്തിലെ സീനിയര്‍ പത്ര പ്രവര്‍ത്തകനാണ് . എന്നേക്കാള്‍ സുന്ദരന്‍ അതിനു എനിക്കവനോട് ചെറിയൊരു അസൂയയും മനസ്സില്‍ സുക്ഷിക്കുന്നുണ്ട് .
"സര്‍വഗുണസമ്പന്നന്‍ "എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ ബാലനെ കണ്ടിട്ടായിരിക്കാം എന്ന് പലപ്പോഴും തോനിയിട്ടുണ്ട്. കള്ള് കുടിക്കില്ല ...പുകവലിയില്ല .. പെണ്ണ്പിടി ഇല്ല........പൊതുവേ പത്രകാര്‍ക്കുണ്ടയിരിക്കേണ്ട ഇത്തരം നല്ല ഗുണങ്ങളൊന്നും ബാലനില്ല .
ഒന്ന് മാത്രമേ സഹിക്കാന്‍ പറ്റാതെയുള്ളൂ ...."ഉപദേശം ".ഉപദേശിച്ചു ഒരാളെ കൊല്ലണമെങ്കില്‍ അയാളെ ബാലന് ഏല്‍പ്പിച്ചു കൊടുത്താല്‍ മതി .
മദ്യക്കുപ്പി കണ്ടപാടെ ബാലന്‍ ഉപദേശം തുടങ്ങി .....
"നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും ? " ഈ ചോദ്യം ബാലന്‍ എന്നോട് ചോദിയ്ക്കാന്‍ തുടങ്ങിയിട്ട ഇതടക്കം പതിനായിരത്തിലേറെ തവണ ആയിട്ടുണ്ടാകും ...
എന്നാല്‍ ആ ചിന്ത ഒട്ടും ഇല്ലാത്തവനാണ് ഞാന്‍ .
ബാലന്‍ ഉപദേശിച്ചു കൊണ്ടേഇരുന്നു ...
ഞാന്‍ കുടിച്ചു കൊണ്ടേഇരുന്നു ......
എപ്പോഴാണ് ഉറങ്ങിയതെന്നു ഓര്‍മയില്ല ...രാവിലെ എഴുനെല്‍ക്കുംബോഴേക്കും ബാലന്‍ പോയിരുന്നു .അത് തന്നെയാണ് പതിവും ..
ഞാന്‍ നേരെ കിച്ചന്‍ നിലേക്ക് നടന്നു .ഒരു കാപ്പി ഇടാനായി വെള്ളം സ്ടൌവില്‍ വച്ചു. ബാച്ചിലര്‍ ലൈഫ് ല്‍ ഇങ്ങിനെ ഒരു ഫ്ലാറ്റ് ല്‍ ഒറ്റക്ക് താമസിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള എല്ലാ അവശിഷ്ടങ്ങളും കിച്ചണില്‍ കിടപ്പുണ്ട് .
ആവിപറക്കുന്ന കപ്പിയുമെടുത്തു വാതില്‍ തുറക്കുമ്പോള്‍ പതിവ് പോലെ ചിതറികിടക്കുന്ന പത്രങ്ങള്‍ .
ശത്രു പത്രത്തിലെ സഹപ്രവര്‍ത്തകര്‍ ഇന്നു എന്താണ് എനിക്ക് പണി തന്നതെന്നറിയന്‍ ആദ്യം കൈയ്യില്‍ എടുക്കുന്നത് ആ പത്രം തന്നെ 
ഒന്നാം പേജ്ല്‍ നല്ല പരിചയമുള്ള ഒരു ചിത്രം ...കണ്ണ് ഒന്നുകൂടി തിരുമ്മി ഫോട്ടോ യിലേക്ക് നോക്കി .
മന്ത്രി ക്കെതിരെ വ്യാജ വാര്‍ത്ത‍ കെട്ടിച്ചമയ്ക്കാന്‍ അതെ പാര്‍ട്ടി യിലെ നേതാവില്‍ നിന്നും പണം കൈപറ്റിയ കേസിലെ പ്രതികളുടെ കൂട്ടത്തില് ബാലനും ....
ബാലന്റെ എക്സ്ക്ലുസീവ് വാര്‍ത്തയായിരുന്നു അത് ....
കേരളത്തെ ഞെട്ടിച്ച വാര്‍ത്ത‍ ...അതിന്റെ പേരില്‍ മുള്‍ മുനയില്‍ നിന്നിരുന്ന അന്നത്തെ മന്ത്രി സഭ താഴെപ്പോയിരുന്നു ...
അഞ്ചു വര്ഷം കഴിഞ്ഞു അതെ കഷികള്‍ തന്നെ ഭരണ ത്തിലെത്തിയപ്പോള്‍ കേസ് അന്വേഷണത്തിന് ഉത്തരവിട്ടതയിരുന്നു .
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
തലേ ദിവസം പാതി രാത്രി യോളം എന്നെ ഉപദേശിച്ചു എന്റെ അടുത്തുണ്ടായിരുന്ന ബാലനോ ?
ഞാന്‍ മൊബൈല്‍ എടുത്തു ബാലന്റെ നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചു .
റിംഗ് ചെയ്യുന്നുണ്ട് പക്ഷെ ഫോണ്‍ എടുക്കുന്നില്ല 
വിളിച്ചു കൊണ്ടേ ഇരുന്നു 
പിന്നീടു ആ റിംഗ് ഉം നിലച്ചു ..........

ഭാഗം 2 

വര്‍ഷങ്ങള്‍ക്ക് ശേഷം........ മുംബൈ നഗരം 
തിരക്കേറിയ ച്ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷന്‍ല്‍ വണ്ടി ഇറങ്ങി പുറത്തെക്ക് ജനങ്ങള്‍ക്കൊപ്പം ഒഴുകുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് ആ മുഖം എന്റെ ശ്രദ്ധയില്‍ പെട്ടത് .മുഖത്തിന്റെ ഉടമയെ തിരിച്ചറിയുമ്പോഴേക്കും എന്നില്‍ നിന്നും മറഞ്ഞിരുന്നു ...
ബാലന്‍ .....അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ എന്നെ ഏറെ അതിശയിപ്പിച്ചു .രണ്ടു ദിവസം തുടര്‍ച്ചയായി ഞാന്‍ ആ സ്റ്റേഷന്‍ ല്‍ ചെന്ന് ജനങ്ങള്‍ ക്കിടയില്‍ ബാലന്റെ മുഖം തിരഞ്ഞു . ഒരു ദിവസം ഞാന്‍ കണ്ടെത്തി .ബാലനും എന്നെ തിരിച്ചറിഞ്ഞു എന്നു എനിക്ക് ഉറപ്പായി .അറിയാത്തത് പോലെ എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനായി ബാലന്‍ ഒരു ശ്രമം നടത്തി .
പിന്നെ കേട്ടിപിടിച്ചുള്ള ഒരു കരച്ചില്‍ ...
ഞാന്‍ ഒന്നും ചോദിച്ചില്ല ...ബാലന്‍ ഒന്നും പറഞ്ഞതുമില്ല ...
ബാലന്‍ ഒരു ടാക്സി ക്ക് കൈ നീട്ടി നിര്‍ത്തി . ടാക്സി നിന്നത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു തെരുവിലയിരുന്നു .പഴഞ്ചന്‍ കെട്ടിടങ്ങളുടെ ഇടവഴികളിലുടെ നടന്ന്‌ ഒരു കുടുസു മുറിയില്‍ ഞങ്ങള്‍ എത്തി ....എന്നെ ഇരുത്തി എനിക്ക് മുന്‍പില്‍ കുറെ മദ്യക്കുപ്പികള്‍ നിരത്തി വച്ചു .
എത്രയും സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല 
രണ്ടു ഗ്ലാസുകള്‍ എടുത്തു ബാലന്‍ മദ്യം നിറച്ചു .
"ഞാന്‍ കഴിക്കാറില്ല " ...ഞാന്‍ പറഞ്ഞു 
ബാലന്‍ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു 
ഒറ്റ വലിക്ക് ആ രണ്ടു ഗ്ലാസും കളിയാക്കി .
പഴയ ബാലനില്‍ നിന്നും ഒരു പാട് മാറിയിരിക്കുന്നു ...രൂപത്തിലും സ്വഭാവത്തിലും 
അവന്‍ നിറയുന്ന ഗ്ലാസ്സുകള്‍ കാലിയാക്കി കൊണ്ടേ ഇരുന്നു ..
വിതുംബികൊണ്ട് അവന്‍ പറഞ്ഞു.
" എന്നെ ചതിച്ചതാ ....എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ ....അവരുടെ ചതിയില്‍ ഞാനും ................."
വാക്കുകള്‍ മുറിഞ്ഞു .
ഞാന്‍ ഒന്നും ചോദിച്ചില്ല .
അന്ന് ബാലനോഴികെ മറ്റെല്ലാ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു ....ബാലന് വേണ്ടിയുള്ള തിരച്ചിലും നടന്നിരുന്നു ....
വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങിനെ ഈ രൂപത്തില്‍ ....
വേണ്ട ....ബാലനെ കാണ്മാനില്ല 
അത് അങ്ങിനെതന്നെ നില്‍ക്കട്ടെ ...
ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി പോയത് ബാലന്‍ അറിഞ്ഞിട്ടുണ്ടാവില്ല ...

Monday, December 26, 2011

ഒരു ഓര്‍മ്മ ചിത്രം

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ലെ FCC ലൈബ്രറി യില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് 2009 ജൂലൈ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പ് ശ്രദ്ധയില്‍ പെട്ടത് .അതില്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ്‌ എഴുതിയ "ആ ഫോട്ടോക്ക് പിന്നില്‍" എന്ന കോളം എന്നെ 18 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി .....ആ ചിത്രമാണ്‌ എന്നെ ഇന്നു ഞാന്‍ നിലനില്‍ക്കുന്ന തൊഴിലിലേക്ക് എത്തിച്ചത് .എന്നെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആക്കിയത് . 
അന്ന് ഞാന്‍ ബിരുദത്തിനു പഠിക്കുന്ന കാലം കൃത്യമായി പറഞ്ഞാല്‍ 1994 നവംബര്‍ 25 .അന്ന് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ അറിയാന്‍ റേഡിയോ ആണ് പ്രധാന മാര്‍ഗം. വിശതമായ വാര്‍ത്തകള്‍ അറിയാനുള്ള ഏക മാര്‍ഗം പത്രങ്ങള്‍ ആയിരുന്നു . നവംബര്‍ 26 ന്റെ പത്രങ്ങള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ആയിട്ടായിരുന്നു പുറത്തിറങ്ങിയത് . കുത്തുപറമ്പില്‍ വെടിവെപ്പ് 5 പേര്‍ മരിച്ചു .....മാതൃഭൂമി പത്രമായിരുന്നു അന്ന് വീട്ടില്‍ വരുത്തിയിരുന്നത് .ഒന്നാം പേജില്‍ തന്നെ മധുരാജിന്റെ ചിത്രങ്ങളും അത് നേരില്‍ കണ്ട അനുഭവ കുറിപ്പും ....ചിത്രങ്ങള്‍ കണ്ണില്‍ നിന്നും മായാതെ കിടന്നു .അന്ന് രക്തത്തില്‍ കുറച്ചധികം ചുവപ്പുള്ള കാലവും. ആ സംഭവത്തിന്റെ ദൃക് സാക്ഷികള്‍ എല്ലാം പത്ര ഫോട്ടോഗ്രാഫര്‍ .പിന്നീടുള്ള ദിവസങ്ങളില്‍ പത്ര ഫോട്ടോഗ്രാഫര്‍ മാര്‍ പത്ര താളുകളില്‍ നിറഞ്ഞു നിന്നു.പ്രത്യേകിച്ചും ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ്‌ നെ .അന്ന് മുതലാണ് ഞാന്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത് .ആ വഴിയെ പോകണമെന്ന ആഗ്രഹം എന്നെ ഒരു ലക്‌ഷ്യം ഉണ്ടാക്കാന്‍ സഹായിച്ചു . ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഒട്ടും സമ്മതമല്ലായിരുന്നു .സ്വന്തം സ്കൂള്‍ല്‍ അധ്യാപകന്‍ ആകണം എന്നുള്ളതായിരുന്നു വീട്ടുകാരുടെ ആഗ്രഹം .എന്നാല്‍ എന്റെ തീരുമാനം ഉറച്ചതാകുമെന്നു അവര്‍ക്കറിയാം എന്നുള്ളതിനാല്‍ സമ്മതിച്ചു എന്നാല്‍ ഒരു നിബന്ധന വച്ചു. ബിരുദാനന്തര ബിരുദം കഴിയാതെ ഒന്നിനും പോവരുത്. വാക്ക് ഞാന്‍ പാലിച്ചു . ബിരുദാനന്തര ബിരുദത്തിനു ഞാന്‍ ചേര്‍ന്നു.മനസ്സില്‍ പത്ര ഫോട്ടോഗ്രാഫര്‍ ആവണമെന്ന് ഉറച്ചു നിശ്ചയിച്ചു .2 വര്‍ഷം കഴിഞ്ഞു . 1996 .....അടുത്ത വര്‍ഷം എന്റെ MA തീരുകയാണ് .തെയ്യാരെടുപ്പുകള്‍ തുടങ്ങി . ഒരു ദിവസം ഞാന്‍ മധുരാജ്‌ നെ കാണാനായി കണ്ണൂരിലെ മാതൃഭൂമി ഓഫീസി ല്‍ പോയി .ആദ്യമായി ഒരു പത്ര ഓഫീസി ല്‍ കയറുകയായിരുന്നു അന്ന് . ആദ്യമായി ഒരു പത്ര ഫോട്ടോഗ്രാഫര്‍ നെ നേരിട്ട പരിചയപെടുന്നതു മധുരാജിനെ ആയിരുന്നു .അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്നേഹപുര്‍വമായ പെരുമാറ്റം ഇന്നും എന്നും ഞാന്‍ എന്റെ മനസ്സില്‍ സുക്ഷിക്കുന്നു .മാതൃഭൂമി പരസ്യം ചെയ്യുമെന്നു അപ്പോള്‍ അപേക്ഷിച്ചാല്‍ മതി എന്നും പറഞ്ഞുതന്നു .പിന്നീട ആ പരസ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഞാന്‍ . തുടര്‍ന്നു ഞാന്‍ ഒരു പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ടര്‍ ആയി പാര്‍ട്ട്‌ ടൈം ജോലി തുടങ്ങി . കു‌ടെ ഒരു പാരലല്‍ കോളേജ് ല്‍ അധ്യാപനവും . എന്റെ അവസാന വര്‍ഷ MA യുടെ പരീക്ഷകിടയിലാണ് മാതൃഭൂമി യില്‍ ഫോടോഗ്രഫേറെ വേണമെന്ന പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടത് .ഞാന്‍ കാത്തിരുന്ന ദിവസം .അപേക്ഷിച്ചു.... പരീക്ഷ ...ഇന്റര്‍വ്യൂ ......പ്രാക്ടിക്കല്‍ ഇങ്ങിനെ കുറെ ഏറെ കടമ്പകള്‍ക്ക് ശേഷം ഞാന്‍ ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആയി ....
MA യുടെ അവസാന പരീക്ഷയായ വൈവ കഴിഞ്ഞ ദിവസം തന്നെ കോട്ടയത്ത്‌ അക്ഷര നഗരിയിലേക്ക് തീവണ്ടി കയറി .......എന്റെ ലക്ഷ്യത്തില്‍ ഞാന്‍ എത്തിയ ദിനം ......1997 ഒക്ടോബര്‍ 16 .കോട്ടയത്ത്‌ ജോയിന്‍ ചെയ്തു വെങ്കിലും പരിശിലനം അനന്തപുരിയില്‍ ആയിരുന്നു .രണ്ടു വര്‍ഷത്തെ തീവ്രമായ മാതൃഭൂമി യിലെ പരിശിലനം എന്നെ ചങ്കുറപ്പുള്ള, ആരുടെ മുന്നിലും തലകുനിക്കാത്ത ഒരു പത്ര ഫോട്ടോഗ്രാഫര്‍ ആക്കി മാറ്റി എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അതിനു രാജന്‍ പൊതുവാള്‍ എന്ന പ്രിയപ്പെട്ട ഫോട്ടോ എഡിറ്റര്‍ നോട് ഏറെ കടപ്പെട്ടിരിക്കുന്നു ........15 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു ......ഇന്നും അദ്ദേഹം പരിശിലന കാലത്ത് പറഞ്ഞു തന്ന പലതും ഞാന്‍ മറക്കാതെ പിന്‍തുടരുന്നു ........ എന്നെ ഞാന്‍ ആക്കിയ എല്ലാരോടും ഉള്ള സ്നേഹം ഞാന്‍ മനസ്സില്‍ സുക്ഷിക്കു
ന്നു

Wednesday, October 26, 2011

ഈജിപ്ത് യാത്രാ കുറിപ്പ്

വലെറിയ ഗായികയാണ് .....പാടാനായി ഒരു മ്യൂസിക്‌ ട്രൂപ് നൊപ്പം ഈജിപ്തില്‍ എത്തിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ആയ മുഹമ്മദുമായി പരിചയപ്പെടുന്നത് .....ആ പരിചയം വളര്‍ന്നു പ്രണയമായി ....എനിക്ക് കേള്‍ക്കാനായി മുഹമ്മദിന് വേണ്ടി അവള്‍ ഒരു റഷ്യന്‍ പ്രണയഗാനം പാടി ...ഇന്നവള്‍ ഏറെ സന്തോഷത്തിലാണ് .....ഇന്നത്തെ അവളുടെ സന്തോഷത്തിനു ഒരു കാരണം കുടിയുണ്ട് ....അവളുടെ അച്ഛനും അമ്മയും ഇന്ന് റഷ്യ യില്‍ നിന്നും വരുന്നു .....അവരെ സ്വീകരിക്കാന്‍ വാങ്ങിയ ബൊക്കെ കൈയ്യില്‍ നിന്നും താഴെ വച്ചിട്ടില്ല .....യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ വലെറിയ ചോദിച്ചു "ഇനി എപ്പോഴാ ഇവിടേക്ക് ?" 
ഞാന്‍ പറഞ്ഞു അറിയില്ല എന്നെങ്കിലും....
അവള്‍ പറഞ്ഞു "വരണം അടുത്ത തവണ ഭാര്യയും മോളുമോത്ത് വരണം .....വരുമ്പോ എനിക്കൊരു ഇന്ത്യന്‍ സാരി കൊണ്ടുതരണം ...സാരിയുടുത്ത ഇന്ത്യന്‍ സ്ത്രീകളെ എനിക്കേറെ ഇഷ്ടമാണ്